കോപ്പൻഹേഗനിലെ തിരഞ്ഞെടുക്കപ്പെട്ട മുനിസിപ്പൽ ജീവനക്കാർക്ക് അവരുടെ പ്രതിവാര ജോലി സമയം നാല് ദിവസത്തേക്കാക്കുന്ന ഒരു പുതിയ പരീക്ഷണത്തിൻ്റെ ഭാഗമാകാൻ കഴിയും. 2024 മുതൽ ആഴ്ചയിൽ നാല് പ്രവൃത്തി ദിനങ്ങൾ പരീക്ഷിക്കാൻ സിറ്റി ഗവൺമെൻറ്റിൻ്റെ റസിഡൻറ്റ്സ് കൗൺസിൽ വോട്ട് ചെയ്തു. 45,000 ജീവനക്കാരുള്ള ഡെൻമാർക്കിലെ ഏറ്റവും വലിയ പ്രാദേശിക ഗവൺമെൻറ്റായ കോപ്പൻഹേഗൻ മുനിസിപ്പാലിറ്റിയിലെ നിരവധി ഡിപ്പാർട്ട്മെൻറ്റുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി നടപ്പിലാക്കാനാണ് ലക്ഷ്യമിടുന്നത്.
എല്ലാ പാർട്ടികളും അനുകൂലിച്ചതിനാൽ കോപ്പൻഹേഗൻ മുനിസിപ്പാലിറ്റി ഈ നിർദ്ദേശം വോട്ടെടുപ്പില്ലാതെ പാസ്സാക്കി. നഗരത്തിലെ ജീവനക്കാർ കുറച്ച് മണിക്കൂറുകൾ മാത്രമേ ജോലി ചെയ്യുന്നുള്ളൂ എന്നല്ല ഈ തീരുമാനം കൊണ്ട് ഉദ്ദേശിക്കുന്നത്. ജീവനക്കാരുടെ നിലവിലുള്ള 37 മണിക്കൂർ ജോലി സമയം നാല് ദിവസത്തേക്കായി വിതരണം ചെയ്യും. മുനിസിപ്പാലിറ്റി ജീവനക്കാർക്ക് 30 മണിക്കൂർ മാത്രമേ ജോലി ചെയ്തിട്ടുള്ളൂവെങ്കിൽ ആഴ്ചയിൽ 37 മണിക്കൂർ മുഴുവൻ ശമ്പളം നൽകാൻ നിയമപ്രകാരം അനുവദിക്കില്ല.
കഴിഞ്ഞ വർഷം ട്രേഡ് യൂണിയൻ നടത്തിയ ഒരു സർവേയിൽ 64 ശതമാനം ജീവനക്കാരും 65 ശതമാനം മാനേജർമാരും നാല് പ്രവൃത്തി ദിനങ്ങളടങ്ങുന്ന ഈ പദ്ധതി ഏതെങ്കിലും രൂപത്തിൽ നടപ്പിലാക്കുന്നതിൽ തല്പരരാണെന്ന് കണ്ടെത്തി.
ആഴ്ചയിലെ നാല് പ്രവർത്തിദിനം എന്ന ആശയം പരീക്ഷണാടിസ്ഥാനത്തിൽ നടത്തുന്ന ആദ്യത്തെ ഡാനിഷ് മുനിസിപ്പാലിറ്റിയല്ല കോപ്പൻഹേഗൻ. മറ്റ് പ്രാദേശിക ഗവൺമെന്റുകൾ സമീപ വർഷങ്ങളിൽ ആഴ്ചയിലെ നാല് പ്രവർത്തിദിനം എന്ന ആശയം നടപ്പിലാക്കിയിരുന്നു.
You are here