കിഴക്കൻ നോർവേയുടെ തീരപ്രദേശങ്ങളിൽ മഴയും ഉരുകുന്ന മഞ്ഞും കലർന്ന കാലാവസ്ഥാ വ്യതിയാനം മൂലം കാലാവസ്ഥാ ഇൻസ്റ്റിറ്റ്യൂട്ട് യെല്ലോ അലേർട്ട് പുറപ്പെടുവിപ്പിച്ചിട്ടുണ്ട്. മഞ്ഞും ഐസ്സും തടസ്സങ്ങൾ സൃഷ്ടിച്ചതായി കാലാവസ്ഥാ നിരീക്ഷകൻ പറയുന്നു. ഉരുകുന്ന മഞ്ഞിനും മഴയായി വരുന്ന വെള്ളത്തിനും ഒഴുകിപ്പോകാൻ ഇടമില്ല.
ഞായറാഴ്ച രാവിലെ തന്നെ E18 ലെ റോഡരികിൽ ധാരാളം വെള്ളം കെട്ടിനിൽക്കുന്നുണ്ട്. ചിലയിടങ്ങളിൽ റോഡിൽ വേഗത മണിക്കൂറിൽ 80 കിലോമീറ്ററായി കുറച്ചത്. പിന്നീട് പുനഃസ്ഥാപിച്ചതായി പോലീസ് ട്വിറ്ററിൽ കുറിച്ചു.
പല റോഡുകളിലെയും വെള്ളം നീക്കാൻ നിരവധി തൊഴിലാളികൾ ശ്രമിക്കുന്നുണ്ടെങ്കിലും ഇതിനു സമയമെടുക്കും. പലയിടത്തും താത്കാലിക മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെന്നും വാഹനമോടിക്കുന്നവരും കാൽനടയാത്രക്കാരും അവ അനുസരിച്ചു സഞ്ചരിക്കണമെന്നും മെറ്ററോളജി വകുപ്പ് അറിയിച്ചു.
വീടുകളിൽ ബേസിനുകൾ നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നുണ്ടെന്നും തടസ്സങ്ങളൊന്നും ഇല്ലെന്നും ഉറപ്പാക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷങ്ങളിലും സമാനമായ സാഹചര്യങ്ങളിൽ നിരവധി ആളുകളുടെ ബേസ്മെന്റിൽ വെള്ളപൊക്കം ഉണ്ടായിരുന്നു. തുടർച്ചയായുള്ള കാലാവസ്ഥ വ്യതിയാനം അടുത്ത ആഴ്ച കൂടുതൽ സങ്കീർണമാവാനാണ് സാധ്യതയെന്ന് കാലാവസ്ഥാ ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.
You are here