ധനമന്ത്രാലയത്തിൻ്റെ നിർദ്ദേശത്തിന് പാർലിമെൻറ്റിൽ പിന്തുണ ലഭിച്ചാൽ ഫിൻലാൻഡ് യൂണിവേഴ്സിറ്റികളിൽ ട്യൂഷൻ ഫീസ് ഏർപ്പെടുത്താനുള്ള നീക്കങ്ങൾ. ബജറ്റ് ക്രമീകരണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിൻ്റെ ഭാഗമായിരുന്ന ഈ നിർദ്ദേശം, വരും വർഷങ്ങളിൽ ഒരു ആവശ്യകതയാണെന്ന് മന്ത്രാലയം കരുതുന്നു. അടുത്ത എട്ട് വർഷത്തിനുള്ളിൽ മൊത്തം ഒമ്പത് ബില്യൺ യൂറോ ചെലവുചുരുക്കൽ നടപടികൾ ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ വാദിക്കുന്നു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ട്യൂഷൻ ഫീസ് ഈടാക്കാൻ അനുവദിക്കുക എന്നതാണ് നിർദേശങ്ങളിൽ പ്രധാനം.
ബജറ്റ് ക്രമീകരണങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിൻ്റെ ഭാഗമായിരുന്ന ഈ നിർദ്ദേശം, വരും വർഷങ്ങളിൽ ഒരു ആവശ്യകതയാണെന്ന് മന്ത്രാലയം കരുതുന്നു. അടുത്ത എട്ട് വർഷത്തിനുള്ളിൽ മൊത്തം ഒമ്പത് ബില്യൺ യൂറോ ചെലവുചുരുക്കൽ നടപടികൾ ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ വാദിക്കുന്നു.
നിലവിൽ ഫിന്നിഷ് യൂണിവേഴ്സിറ്റി കോഴ്സുകൾ ഫിൻലാൻഡ്, ഇ.യു, ഇ.ഇ.എ എന്നിവിടങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് സൗജന്യമാണ്, മറ്റു രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് ചില കോഴ്സുകൾക്ക് ട്യൂഷൻ ഫീസ ഈടാക്കുന്നുണ്ട്.
ഉന്നതവിദ്യാഭ്യാസത്തിന് വളരെയധികം വിദ്യാർത്ഥികൾ അപേക്ഷിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ സ്റ്റേറ്റ് ഫിനാൻസ് ഫണ്ടിംഗ് വളരെയധികം വർദ്ധിപ്പിക്കാൻ കഴിയുന്നില്ല എന്ന് ഈസ്റ്റേൺ ഫിൻലൻഡ് സർവകലാശാലയിലെ റെക്ടർ യുക്ക മോൻക്കോനെൻ പറഞ്ഞു.
മന്ത്രാലയത്തിൻ്റെ നിർദ്ദേശമനുസരിച്ച്, ട്യൂഷൻ ഫീസ് എത്രയായിരിക്കണമെന്നും സർവകലാശാലകൾ തീരുമാനിക്കാനുള്ള അധികാരമുണ്ട് . വിവിധ കോഴ്സുകൾക്ക് വിവിധ തലത്തിലുള്ള ട്യൂഷൻ ഫീസ് ഈടാക്കാനും സ്ഥാപനങ്ങൾക്ക് കഴിയും.
You are here