2022-ൽ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷണത്തിലെ എഥിലീൻ ഓക്സൈഡിൻ്റെ അളവ് മുമ്പത്തേക്കാൾ അധികമാണെന്ന് ഫിന്നിഷ് കസ്റ്റംസ് കണ്ടെത്തി. ക്യാൻസർ സാധ്യതയുണ്ടാക്കുന്ന ഫ്യൂമിഗന്റ് എഥിലീൻ ഓക്സൈഡ് (fumigant ethylene oxide) ഭക്ഷണത്തിൽ ഉപയോഗക്കുന്നതിന് എതിരായി യൂറോപ്യൻ യൂണിയനിൽ വളരെക്കാലമായി കർശനമായ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു .
യൂറോപ്യൻ യൂണിയന് പുറത്ത് എഥിലീൻ ഓക്സൈഡ് വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ വർഷത്തെ കസ്റ്റംസ് പരിശോധനയിൽ, എള്ള്, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷണ സപ്ലിമെൻറ്റുകൾ എന്നിവ അടങ്ങിയ ഉൽപ്പന്നങ്ങളിൽ എഥിലീൻ ഓക്സൈഡ് കണ്ടെത്തി. ഇവയുടെ ഇറക്കുമതിയും വിൽപ്പനയും കസ്റ്റംസ് നിരോധിച്ചിട്ടുണ്ട്.
2022-ൽ കസ്റ്റംസ് മൊത്തം 200 ഉൽപ്പന്നങ്ങൾ പരിശോധിച്ചത്തിൽ ഒമ്പത് എണ്ണത്തിൽ വളരെയധികം എഥിലീൻ ഓക്സൈഡ് അടങ്ങിയതായി കണ്ടെത്തി. കൂടാതെ, എഥിലീൻ ഓക്സൈഡിൻ്റെ കുറഞ്ഞ സാന്ദ്രത നാല് ഉൽപ്പന്നങ്ങളിൽ കണ്ടെത്തി. EU-ൽ, ഭക്ഷ്യ ഉപയോഗത്തിൽ എഥിലീൻ ഓക്സൈഡിന് കർശനമായ പരിധികൾ നിശ്ചയിച്ചിട്ടുണ്ട്.
കസ്റ്റംസ് നിരസിച്ച ഒമ്പത് ഉൽപ്പന്നങ്ങളിൽ അഞ്ചെണ്ണം ഫിൻലൻഡിലേക്ക് യൂറോപ്യൻ യൂണിയന് പുറത്തുള്ള രാജ്യങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്തവയാണ്. ശേഷിക്കുന്ന നാല് ഉൽപ്പന്നങ്ങൾ മറ്റ് EU രാജ്യങ്ങൾ വഴി ഫിൻലൻഡിൽ എത്തിയെങ്കിലും അവയുടെ ഉത്ഭവം EU ന് പുറത്തായിരുന്നു.
തഹിനി പേസ്റ്റ്, ഹുമെസ് , നട്ട് ബാറുകൾ തുടങ്ങി എള്ളിലും അവയിൽ നിന്നുള്ള ഉൽപ്പന്നങ്ങളിലുമാണ് പ്രശ്നങ്ങൾ ആദ്യം ശ്രദ്ധയിൽപ്പെട്ടത്. ഇതേ തുടർന്ന് കഴിഞ്ഞ വർഷം, കുരുമുളക്, ഏലം, തന്തൂരി പേസ്റ്റുകൾ, ചില്ലി ഗ്രിറ്റ്സ്, വിവിധ ഫുഡ് സപ്ലിമെന്റുകൾ എന്നിവയിലെ എഥിലീൻ ഓക്സൈഡിൻ്റെ സാന്ദ്രത കൂടുതൽ പഠിക്കുകയും പരിശോധിക്കുകയും ചെയ്യുന്നതായി കസ്റ്റംസ് ലബോറട്ടറി ഡിവിഷൻ മാനേജർ സുവി ഓയെൻപെരെ പറയുന്നു.
വിദേശത്ത് നിന്ന് ഫിൻലൻഡിലേക്ക് ഇറക്കുമതി ചെയ്യുന്ന മാംസാഹാരമില്ലാത്ത ഭക്ഷണത്തിൻ്റെ സുരക്ഷയും ഗുണനിലവാരവും കസ്റ്റംസ് നിരീക്ഷിക്കുന്നു.
You are here