രാജ്യത്തിൻ്റെ സായുധ സേനയുടെ വലുപ്പം ഗണ്യമായി വർദ്ധിപ്പിക്കാൻ ശ്രമിക്കുന്നതിനാൽ സ്ത്രീകൾക്ക് നിർബന്ധിത സൈനിക സേവനം അവതരിപ്പിക്കാൻ ഡെൻമാർക്ക് പദ്ധതിയിടുന്നു.
പ്രതിരോധ പോരായ്മകളെച്ചൊല്ലി പാശ്ചാത്യ സഖ്യകക്ഷികളിൽ നിന്ന് വിമർശനം ഉയരുന്നതിനിടയിലാണ് ഡെൻമാർക്ക് സ്ത്രീകൾക്ക് നിർബന്ധിത സൈനിക സേവനം എന്ന നിർദേശം മുന്നോട്ടു വെച്ചത്. ഡെൻമാർക്കിൻ്റെ നാറ്റോ അംഗത്വ ആവശ്യകതകൾ നിറവേറ്റാൻ ഈ നീക്കം സഹായിക്കുമെന്ന് ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ യാക്കോബ് എല്ലെമാൻ യെൻസൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
നാറ്റോയുടെ ദ്വിവത്സര റിപ്പോർട്ടിലെ കണ്ടെത്തലുകൾ പ്രതിരോധ വകുപ്പ് പുറത്തിറക്കിയപ്പോഴാണ് പദ്ധതി പ്രഖ്യാപിച്ചത്. നിലവിൽ, സ്ത്രീകൾക്ക് സ്വമേധയാ സൈന്യത്തിൽ സേവനമനുഷ്ഠിക്കാം.
ലോകത്തിലാകെ പത്ത് രാജ്യങ്ങളിലാണ് പുരുഷന്മാർക്കും സ്ത്രീകൾക്കും നിർബന്ധിത സൈനിക സേവനം നിലവിലുള്ളത്. ലിംഗസമത്വത്തിൻ്റെ ഭാഗമായി മറ്റു നോർഡിക് രാജ്യങ്ങളായ സ്വീഡനിലും നോർവേയിലും സ്ത്രീകൾ നിർബന്ധിത സൈനിക സേവനം അനുഷ്ഠിക്കേണ്ടതുണ്ട്. ഫിൻലാൻഡിൽ സ്ത്രീകൾക്ക് സ്വമേധയാ സേവനം ചെയ്യാൻ അനുവാദമുണ്ടെങ്കിലും, പുരുഷന്മാർ സേവനമനുഷ്ഠിക്കുന്ന നിർബന്ധിത സമ്പ്രദായം ഇപ്പോഴും ഉപയോഗിക്കുന്നു.
You are here