ക്രിസ്മസ് രാവിലെ ഏഴരയോടെ സൗത്ത് കരേലിയയിലെ റൗതയാർവിയിലെ ( Rautjäri) തടിയിൽ നിർമ്മിച്ച ചരിത്രപ്രസിദ്ധമായ പള്ളിക്ക് തീപിടിച്ചു. ക്രിസ്തുമസ് ദിനത്തിൽ പള്ളിയിലെ ശുശ്രൂഷകൾക്കിടയിൽ തീ പടർന്നെങ്കിലും ആളപായമില്ല. തീപിടിത്തത്തിൽ പള്ളി പൂർണമായും കത്തി നശിച്ചു.
പ്രഭാഷണത്തിനിടയിൽ പുരോഹിതനാണ് തീ പടരുന്നത് ശ്രദ്ധിച്ചത്. 30 ഓളം പേർ പള്ളിക്കുള്ളിൽ ഉണ്ടായിരുന്നതായും കെട്ടിടത്തിന് തീപിടിക്കുന്നതിന് മുമ്പ് എല്ലാവരും രക്ഷപ്പെട്ടതായും പോലീസിൻ്റെ പത്രക്കുറിപ്പിൽ പറയുന്നു.
1872-ൽ കത്തിനശിച്ച പള്ളി 1818-ൽ പുനർനിർമ്മിക്കുകയായിരുന്നു.
ആയിരത്തിയിരുന്നൂറ് പേർക്കിരിക്കാൻ ഇടമുള്ള പള്ളി ഫിൻലൻഡിലെ തടിയിൽ നിർമ്മിച്ച ഏറ്റവും വലിയ പള്ളികളിൽ ഒന്നാണ്.
റൗതയാർവിയിലെ തോർസാൻതീയെയിൽ ഒരു റെസിഡൻഷ്യൽ കെട്ടിടവും ക്രിസ്തുമസ് ദിനത്തിൽ കത്തിനശിച്ചു. വസ്തുവിന്റെ പ്രദേശത്ത് ഒരു മൃതദേഹം പോലീസ് കണ്ടെത്തി. രണ്ട് തീപിടുത്തങ്ങളും തമ്മിൽ ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
You are here